വിദ്യാര്‍ഥി­ക­ളുടെ മര­ണ­ത്തിന് കാര­ണ­മാ­യത് കളി­മണ്ണ് എടുത്ത കുഴി



തേ­ഞ്ഞി­പ്പ­ലം: ഉ­റ്റ­സു­ഹൃ­ത്തു­ക്ക­ളാ­യ ഒ­ള­ക­ര പു­ക­യൂര്‍­കു­ന്ന­ത്ത് കാ­രോ­ളില്‍ വി­ജ­യ­ന്റെ മ­കന്‍ ജി­പിന്‍ (17), കാ­രോ­ളില്‍ ദാ­സ­ന്റെ മ­കന്‍ ഷി­ജിന്‍­ദാ­സ് (17) എ­ന്നി­വ­രു­ടെ മ­ര­ണ­ത്തി­ന് വ­ഴി­യൊ­രു­ക്കി­യ­ത് ക­ളി­മണ്‍ ഖ­ന­ന­ത്തി­നാ­യി വ­യ­ലില്‍ നിര്‍­മി­ച്ച കു­ഴി­യി­ലെ വെ­ള­ള­ക്കെ­ട്ട്. പെ­രു­വ­ള്ളൂര്‍ പ­ഞ്ചാ­യ­ത്തി­ലെ ഏ­നാ­വൂര്‍ വ­യ­ലി­ലെ കു­ഴി­യി­ലാ­ണ് ഇ­വര്‍ നീ­ന്തല്‍­പ­ഠി­ക്കാ­നാ­യി ഇ­റ­ങ്ങി­യ­ത്. പെ­രു­വ­­ള്ളൂര്‍ പ­ഞ്ചാ­യ­ത്തി­ന്റെ വി­വി­ധ ഭാ­ഗ­ങ്ങ­ളില്‍ ക­ളി­മണ്‍ ഖ­ന­ന­വും വ­യല്‍­നി­ക­ത്ത­ലും വ്യാ­പ­ക­മാ­ണെ­ന്ന കാ­ര്യം സി­റാ­ജ് നേ­ര­ത്തെ വാര്‍­ത്ത നല്‍­കി­യി­രു­ന്നു. പ­ഞ്ചാ­യ­ത്തി­ലെ ചീ­നി­പ്പാ­ടം, ഏ­നാ­വൂര്‍, ചു­ള്ളി­യോ­ട് എ­ന്നി­വി­ട­ങ്ങ­ളി­ലെ വ­യ­ലു­ക­ളി­ലാ­ണ് വന്‍­തോ­തി­ലു­ള്ള ക­ളി­മണ്‍­ഖ­ന­നം ന­ട­ക്കു­ന്ന­ത്. ഇ­തേ തു­ടര്‍­ന്ന് വ­യ­ലു­ക­ളില്‍ വ­ലി­യ കു­ഴി­കള്‍ രൂ­പ­പ്പെ­ട്ടി­ട്ടു­ണ്ട്. ര­ണ്ട് വര്‍­ഷം മു­മ്പ് ചീ­നി­പ്പാ­ട­ത്ത് ഇ­ത്ത­ര­ത്തി­ലു­ള്ള വെ­ള്ള­ക്കു­ഴി­യില്‍ വീ­ണ് ര­ണ്ട് പേര്‍ മ­രി­ച്ചി­രു­ന്നു. അ­ടി­ക്ക­ടി ദു­ര­ന്ത­മു­ണ്ടാ­യി­ട്ടും ക­ളി­മണ്‍ ഖ­ന­നം നിര്‍­ത്തി­വെ­ക്കാ­നോ വ­യല്‍ നി­ക­ത്തല്‍ ത­ട­യാ­നോ അ­ധി­കൃ­തര്‍ ത­യ്യാ­റെ­ടു­ക്കാ­ത്ത­താ­ണ് ദു­ര­ന്ത­ങ്ങള്‍ ആ­വര്‍­ത്തി­ക്കാന്‍ ഇ­ട­യാ­ക്കു­ന്ന­ത്. അ­യല്‍ ജി­ല്ല­ക­ളി­ലെ ഓ­ട്. ഇ­ഷ്­ടി­ക നിര്‍­മാ­ണ ഫാ­ക്­ട­റി­ക­ളി­ലേ­ക്കാ­ണ്് ഇ­വി­ടെ നി­ന്ന് മ­ണ്ണ് എ­ടു­ക്കു­ന്ന­ത്. വ­യ­ലു­കള്‍ കു­റ­ഞ്ഞ വി­ല­ക്ക് വാ­ങ്ങി­യാ­ണ് ക­ളി­മണ്‍­ഖ­ന­നം. പാ­രി­സ്ഥി­തി­ക പ്ര­ശ്‌­ന­വും കു­ടി­വെ­ള്ള ക്ഷാ­മ­വും രൂ­ക്ഷ­മാ­യ­തോ­ടെ ഇ­തി­നെ­തി­രെ നാ­ട്ടു­കാര്‍ രം­ഗ­ത്തെ­ത്തി­യി­രു­ന്നു. ക­ളി­മണ്‍ എ­ടു­ത്ത­തി­നെ തു­ടര്‍­ന്ന് രൂ­പ­പ്പെ­ട്ട കു­ഴി­ക­ളില്‍ വെ­ള്ളം നി­റ­ഞ്ഞ­ത് അ­പ­ക­ട­ങ്ങള്‍­ക്ക് കാ­ര­ണ­മാ­കു­മെ­ന്ന് ചൂ­ണ്ടി­ക്കാ­ട്ടി മു­ഖ്യ­മ­ന്ത്രി, ജി­ല്ലാ ക­ല­ക്­ടര്‍, വി­ല്ലേ­ജ് ഓ­ഫീ­സര്‍ തു­ട­ങ്ങി­യ­വര്‍­ക്ക് നാ­ട്ടു­കാര്‍ പ­രാ­തി നല്‍­കി­യി­രു­ന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ക­ളി­മണ്‍ ഖ­ന­നം അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്നും കു­ഴി­കള്‍ നി­ക­ത്ത­ണ­മെ­ന്നും ആ­വ­ശ്യ­പ്പെ­ട്ട് മെ­മ്മോ നല്‍­കി­യി­രു­ന്നെ­ങ്കി­ലും രാ­ത്രി­സ­മ­യ­ങ്ങ­ളില്‍ ഖ­ന­നം ന­ട­ത്തു­ക­യാ­ണ് ചെ­യ്­തി­രു­ന്ന­ത്.
ഇ­ന്ന­ലെ മ­രി­ച്ച ജി­പിന്‍ ചേ­ളാ­രി വെ­ക്കേ­ഷ­ണല്‍ ഹ­യര്‍­സെ­ക്കന്‍­ഡ­റി സ്­കൂ­ളി­ലും ഷി­ജിന്‍­ദാ­സ് തി­രൂ­ര­ങ്ങാ­ടി ഗ­വ. ഹ­യര്‍­സെ­ക്കന്‍­ഡ­റി സ്­കൂ­ളി­ല്‍ നി­ന്നും ഈ വര്‍­ഷ­മാ­ണ് പ്ല­സ് ടു ക­ഴി­ഞ്ഞ­ത്. നേ­വി­യില്‍ ചേ­രു­ന്ന­തി­ന് വേ­ണ്ടി നീ­ന്തല്‍­പ­ഠി­ക്കാ­നാ­ണ് ക­ളി­ക്കൂ­ട്ടു­കാ­രാ­യ ഇ­രു­വ­രും വ­യ­ലി­ലെ­ത്തി­യ­ത്. ഇ­വ­രെ ഏ­റെ സ­മ­യം ക­ഴി­ഞ്ഞി­ട്ടും കാ­ണാ­തി­രു­ന്ന­തി­നെ തു­ടര്‍­ന്ന് ന­ട­ത്തി­യ തി­ര­ച്ചി­ലില്‍ വെ­ള്ള­ക്കു­ഴി­ക്ക് സ­മീ­പ­ത്ത് നി­ന്ന് ഇ­വ­രു­ടെ വ­സ്­ത്ര­ങ്ങ­ളും മൊ­ബൈല്‍­ഫോ­ണും വ­യില്‍ ജോ­ലി­ചെ­യ്­തി­രു­ന്ന കര്‍­ഷ­ക­രാ­ണ് ക­ണ്ടെ­ത്തി­യ­ത്. പി­ന്നീ­ട് നാ­ട്ടു­കാ­രെ അ­റി­യി­ക്കു­ക­യാ­യി­രു­ന്നു. മ­രി­ച്ച ഷി­ജിന്‍­ദാ­സി­ന് ക­ഴി­ഞ്ഞ പ്ല­സ് ടു പ­രീ­ക്ഷ­യില്‍ മു­ഴു­വന്‍ വി­ഷ­യ­ങ്ങള്‍­ക്കും എ­പ്ല­സ് ല­ഭി­ച്ചി­രു­ന്നു. ~­ഒ­രു­മി­ച്ച് ക­ളി­ച്ച് വ­ളര്‍­ന്ന കൂ­ട്ടു­കാ­രു­ടെ വേര്‍­പാ­ട് നാ­ടി­നെ ദു:ഖ­ത്തി­ലാ­ഴ്­ത്തി.
Keywords:Mlappuram,Tenhippalam, Obituary

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post