അനധികൃത സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടിയുണ്ടാകും

മലപ്പുറം: പി.എന്‍.ഡി.റ്റി (ഗര്‍ഭസ്ഥ ശിശു ലിംഗനിര്‍ണ്ണയ നിരോധന നിയമം) ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ സ്‌കാനിങ് സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം തീരുമാനിച്ചു. സ്‌കാനിങ് സെന്ററുകള്‍ ഓരോ മാസവും പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം.

വ്യാജ ചികിത്സ തേടി രോഗം മൂര്‍ച്ഛിച്ച് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള വ്യാജ ചികിത്സകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.ഡി.എം.ഒ.ഡോ. കെ.സക്കീന, ഡോ. റോസ്‌മേരി തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Steps should be taken against illegal scanning centers.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم