അഞ്ചാം മന്ത്രി; പാണക്കാട് തങ്ങളുടെ പ്രസ്താവന പിന്‍വലിക്കേണ്ടി വരുമോ?

മുസ്ലിം ലീഗിലെ അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ച തുടങ്ങിയിട്ട് മാസങ്ങളായി. 20 എം എല്‍ എമാരുടെ ലീഗിന് എന്ത് കൊണ്ട് യു ഡി എഫിന് ഒരു മന്ത്രിയെ കൂടി തന്നുകൂടാ, ഇത് സാധാരണ ലീഗ് പ്രവര്‍ത്തകന്റെ ചോദ്യമാണ്. ലീഗിന്റെ എല്ലാമെല്ലാമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രി സ്ഥാനം വാങ്ങിക്കൊടുക്കാന്‍ ലീഗിലെ നേതാക്കന്‍മാര്‍ക്ക് കഴിയില്ലേ, ഇല്ലെങ്കില്‍ നാല് മന്ത്രിമാരും രാജിവെക്കണം. തത്ക്കാലം സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കേണ്ട. വേണ്ടി വന്നാല്‍ അതും ചെയ്യേണ്ടി വരും. ഇതാണ് ലീഗ് പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ നിലപാട്.മന്ത്രി സ്ഥാനം തന്നില്ലെങ്കില്‍ രാജി ഭാഷണിയുമായി മഞ്ഞളാംകുഴി അലി എംഎല്‍എയും രംഗത്തുണ്ട്. യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തി മന്ത്രിസ്ഥാനം സ്വന്തമാക്കാന്‍ ലീഗ് നേതൃത്വം കിണഞ്ഞ് ശ്രമിക്കുമ്പോള്‍ പാര്‍ടിയില്‍ തന്റെ അനുകൂലികളെ രംഗത്തിറക്കി കുഞ്ഞാലിക്കുട്ടിയുടെ വസതിക്ക് മുന്നില്‍ പ്രകടനം നടത്തി കാര്യംനേടാനാണ് അലിയുടെ നീക്കം. എന്നാല്‍ താനുമായി യാതൊരു ബന്ധമില്ലാത്തവരാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയതെന്നാണ് അലി പറയുന്നത്. അതിനിടെ, അനൂപ് ജേക്കബ്ബിനൊപ്പം തങ്ങളുടെ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.
മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കുമെന്ന് മഞ്ഞളാംകുഴി എംഎല്‍എ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാസമിതിയില്‍നിന്ന് അബ്ദുസമദ് സമദാനിയും രാജിവച്ചു. സമ്മര്‍ദം ചെലുത്തി 28ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ മന്ത്രിക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കുകയാണ് ലീഗിന്റെ ലക്ഷ്യം. അതിനായാണ് രാജി ഭീഷണിയടക്കമുള്ള തന്ത്രം ലീഗ് പയറ്റുന്നത്. മാര്‍ച്ച് 30ന് ചേരാനിരുന്ന ലീഗിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് മാറ്റി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് അണികളോട് ഉത്തരം പറയാനാകാത്ത അവസ്ഥയിലാണ് നേതൃത്വം.
 ലീഗിന്റെ കാര്യത്തില്‍ തീരുമാനമാകാതെ അനൂപിനെ മന്ത്രിയാക്കരുതെന്ന് യു ഡി എഫ് നേതൃത്വത്തിന് ലീഗ് അന്ത്യശാസനം നല്‍കിയതായാണ് വിവരം. 28ന് വീണ്ടും യു ഡി എഫ് യോഗം ചേരാനിരിക്കെ സമ്മര്‍ദതന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലീഗ് നേതൃത്വം. അതേസമയം മന്ത്രിസ്ഥാനം നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം സംഘടനയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു പറഞ്ഞ് ഒഴിയുകയാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അടുത്ത രാജ്യസഭാസീറ്റില്‍ ഒരെണ്ണം നല്‍കി ലീഗിനെ അനുനയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ . എന്നാല്‍, രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ട് മാണി ഗ്രൂപ്പും രംഗത്തുള്ളത് യു ഡി എഫില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മൂന്ന് ഒഴിവുകളാണ് മേയില്‍ രാജ്യസഭയിലേക്ക് വരുന്നത്. അതില്‍ രണ്ടെണ്ണം യു ഡി എഫിന് ലഭിക്കും. അടുത്ത ഒഴിവില്‍ ഒരുസീറ്റ് നേരത്തേതന്നെ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതാണെന്നാണ് മാണി ഗ്രൂപ്പ് പറയുന്നത്.
എന്നാല്‍ രാജി ഭീഷണി മുഴക്കി എന്നു പറയുന്നത് ശരിയല്ലെന്നും 28ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അലി പറഞ്ഞു. അതിനിടെ മന്ത്രിമാരായ അബ്ദുറബ്ബിനെയും ഇബ്രാഹിംകുഞ്ഞിനെയും പിന്‍വലിച്ച് അലിയെയും അബ്ദുസമദ് സമദാനിയെയും മന്ത്രിയാക്കുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ , മന്ത്രിസ്ഥാനം കൈമാറുന്നതുസംബന്ധിച്ച് ലീഗില്‍ പുതിയ ഫോര്‍മുല ഉയര്‍ന്നിട്ടില്ലെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. നിയമസഭാസമിതിയില്‍നിന്ന് രാജിവച്ചതിന് മന്ത്രി തര്‍ക്കവുമായി ബന്ധമില്ലെന്നും സമദാനി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍ റബ്ബും പൊതുമരാമരത്ത് മന്ത്രി ഇബ്‌റഹിം കുഞ്ഞും രാജിവെച്ച് ആ ഒഴിവിലേക്ക് അലിയേലും സമദാനിയയും മന്ത്രിയാക്കാമെന്ന ഒരു ഫോര്‍മുലയും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും അഞ്ചാം മന്ത്രിക്ക് പകരമാകില്ലെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് നല്‍കിയില്ലെങ്കില്‍ങ്കില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന പിന്‍വലിക്കേണ്ടി വരും എന്നാല്‍ അത് ഉള്‍കൊള്ളാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. ഇത് നേതൃത്വത്തിനും നന്നായി അറിയാം. അതിനാല്‍ കടുത്ത പ്രതിഷേധം യു ഡി എഫില്‍ രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ലീഗ് നേതൃത്വം. പുതിയൊരു മന്തിയെ കൂടി നല്‍കിയില്ലെഅഞ്ചാം മന്ത്രി സ്ഥാനം വരും ദിവസങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയും യു ഡി എഫിനെ പ്രതിസന്ധിയിലുമാക്കും.അഞ്ചാം മന്ത്രി; പാണക്കാട് തങ്ങളുടെ പ്രസ്താവന പിന്‍വലിക്കേണ്ടി വരുമോ?
മുസ്ലിം ലീഗിലെ അഞ്ചാം മന്ത്രിസ്ഥാനം ചര്‍ച്ച തുടങ്ങിയിട്ട് മാസങ്ങളായി. 20 എം എല്‍ എമാരുടെ ലീഗിന് എന്ത് കൊണ്ട് യു ഡി എഫിന് ഒരു മന്ത്രിയെ കൂടി തന്നുകൂടാ, ഇത് സാധാരണ ലീഗ് പ്രവര്‍ത്തകന്റെ ചോദ്യമാണ്. ലീഗിന്റെ എല്ലാമെല്ലാമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രി സ്ഥാനം വാങ്ങിക്കൊടുക്കാന്‍ ലീഗിലെ നേതാക്കന്‍മാര്‍ക്ക് കഴിയില്ലേ, ഇല്ലെങ്കില്‍ നാല് മന്ത്രിമാരും രാജിവെക്കണം. തത്ക്കാലം സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിക്കേണ്ട. വേണ്ടി വന്നാല്‍ അതും ചെയ്യേണ്ടി വരും. ഇതാണ് ലീഗ് പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ നിലപാട്.
മന്ത്രി സ്ഥാനം തന്നില്ലെങ്കില്‍ രാജി ഭാഷണിയുമായി മഞ്ഞളാംകുഴി അലി എംഎല്‍എയും രംഗത്തുണ്ട്. യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തി മന്ത്രിസ്ഥാനം സ്വന്തമാക്കാന്‍ ലീഗ് നേതൃത്വം കിണഞ്ഞ് ശ്രമിക്കുമ്പോള്‍ പാര്‍ടിയില്‍ തന്റെ അനുകൂലികളെ രംഗത്തിറക്കി കുഞ്ഞാലിക്കുട്ടിയുടെ വസതിക്ക് മുന്നില്‍ പ്രകടനം നടത്തി കാര്യംനേടാനാണ് അലിയുടെ നീക്കം. എന്നാല്‍ താനുമായി യാതൊരു ബന്ധമില്ലാത്തവരാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയതെന്നാണ് അലി പറയുന്നത്. അതിനിടെ, അനൂപ് ജേക്കബ്ബിനൊപ്പം തങ്ങളുടെ അഞ്ചാംമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു.
മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കുമെന്ന് മഞ്ഞളാംകുഴി എംഎല്‍എ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട നിയമസഭാസമിതിയില്‍നിന്ന് അബ്ദുസമദ് സമദാനിയും രാജിവച്ചു. സമ്മര്‍ദം ചെലുത്തി 28ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ മന്ത്രിക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കുകയാണ് ലീഗിന്റെ ലക്ഷ്യം. അതിനായാണ് രാജി ഭീഷണിയടക്കമുള്ള തന്ത്രം ലീഗ് പയറ്റുന്നത്. മാര്‍ച്ച് 30ന് ചേരാനിരുന്ന ലീഗിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് മാറ്റി. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് അണികളോട് ഉത്തരം പറയാനാകാത്ത അവസ്ഥയിലാണ് നേതൃത്വം.
ലീഗിന്റെ കാര്യത്തില്‍ തീരുമാനമാകാതെ അനൂപിനെ മന്ത്രിയാക്കരുതെന്ന് യു ഡി എഫ് നേതൃത്വത്തിന് ലീഗ് അന്ത്യശാസനം നല്‍കിയതായാണ് വിവരം. 28ന് വീണ്ടും യു ഡി എഫ് യോഗം ചേരാനിരിക്കെ സമ്മര്‍ദതന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലീഗ് നേതൃത്വം. അതേസമയം മന്ത്രിസ്ഥാനം നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം സംഘടനയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നു പറഞ്ഞ് ഒഴിയുകയാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അടുത്ത രാജ്യസഭാസീറ്റില്‍ ഒരെണ്ണം നല്‍കി ലീഗിനെ അനുനയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ . എന്നാല്‍, രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ട് മാണി ഗ്രൂപ്പും രംഗത്തുള്ളത് യു ഡി എഫില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. മൂന്ന് ഒഴിവുകളാണ് മേയില്‍ രാജ്യസഭയിലേക്ക് വരുന്നത്. അതില്‍ രണ്ടെണ്ണം യു ഡി എഫിന് ലഭിക്കും. അടുത്ത ഒഴിവില്‍ ഒരുസീറ്റ് നേരത്തേതന്നെ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതാണെന്നാണ് മാണി ഗ്രൂപ്പ് പറയുന്നത്.
എന്നാല്‍ രാജി ഭീഷണി മുഴക്കി എന്നു പറയുന്നത് ശരിയല്ലെന്നും 28ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണെന്നും അലി പറഞ്ഞു. അതിനിടെ മന്ത്രിമാരായ അബ്ദുറബ്ബിനെയും ഇബ്രാഹിംകുഞ്ഞിനെയും പിന്‍വലിച്ച് അലിയെയും അബ്ദുസമദ് സമദാനിയെയും മന്ത്രിയാക്കുമെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ , മന്ത്രിസ്ഥാനം കൈമാറുന്നതുസംബന്ധിച്ച് ലീഗില്‍ പുതിയ ഫോര്‍മുല ഉയര്‍ന്നിട്ടില്ലെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. നിയമസഭാസമിതിയില്‍നിന്ന് രാജിവച്ചതിന് മന്ത്രി തര്‍ക്കവുമായി ബന്ധമില്ലെന്നും സമദാനി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍ റബ്ബും പൊതുമരാമരത്ത് മന്ത്രി ഇബ്‌റഹിം കുഞ്ഞും രാജിവെച്ച് ആ ഒഴിവിലേക്ക് അലിയേലും സമദാനിയയും മന്ത്രിയാക്കാമെന്ന ഒരു ഫോര്‍മുലയും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും അഞ്ചാം മന്ത്രിക്ക് പകരമാകില്ലെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് നല്‍കിയില്ലെങ്കില്‍ങ്കില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസ്താവന പിന്‍വലിക്കേണ്ടി വരും എന്നാല്‍ അത് ഉള്‍കൊള്ളാന്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിയില്ല. ഇത് നേതൃത്വത്തിനും നന്നായി അറിയാം. അതിനാല്‍ കടുത്ത പ്രതിഷേധം യു ഡി എഫില്‍ രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ലീഗ് നേതൃത്വം. പുതിയൊരു മന്തിയെ കൂടി നല്‍കിയില്ലെഅഞ്ചാം മന്ത്രി സ്ഥാനം വരും ദിവസങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയും യു ഡി എഫിനെ പ്രതിസന്ധിയിലുമാക്കും.


ഹന്ന സിതാര

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post