ക­ളി­യാ­ട്ട ഉ­ത്സ­വ­ത്തി­ന് ആ­യി­ര­ങ്ങ­ളെ­ത്തി

തി­രൂ­ര­ങ്ങാ­ടി: പ്ര­സി­ദ്ധ­മാ­യ മൂ­ന്നി­യൂര്‍ ക­ളി­യാ­ട്ട­ക്കാ­വ് കോ­ഴി­ക്ക­ളി­യാ­ട്ട­ത്തി­ന് ആ­യി­ര­ങ്ങ­ളെ­ത്തി. മ­ല­ബാ­റി­ലെ ക്ഷേ­ത്രോ­ത്സ­വ­ങ്ങള്‍­ക്ക് പ­രി­സ­മാ­പ്­തി കു­റി­ക്കു­ന്ന ക­ളി­യാ­ട്ട ഉ­ത്സ­വ­ത്തി­ന് നാ­ടി­ന്റെ വി­വി­ധ ഭാ­ഗ­ങ്ങ­ളില്‍നി­ന്നാ­യി­ നൂ­റു­ക്ക­ണ­ക്കി­ന് പൊ­യ്­ക്കു­തി­ര­ക­ളു­മാ­യു­ള്ള സം­ഘ­ങ്ങള്‍ എ­ത്തി. ക്ഷേ­ത്ര­വ­ള­പ്പില്‍ സാം­ബ് മൂ­പ്പ­ന്റെ കു­തി­ര­യെ ത­ല്ലി­തു­ട­ച്ച­തോ­ടെ­യാ­ണ് പൊ­യ് കു­തി­ര സം­ഘ­ങ്ങള്‍ ക്ഷേ­ത്ര­ത്തി­ലെ­ത്തി­യ­ത.് ശേ­ഷം മ­റ്റ് കു­തി­ര­ക­ളേ­യും ത­ല്ലി ഉ­ട­ച്ചു. മ­ത സൗ­ഹാര്‍­ദ്ദ­ത്തില്‍ പേ­രു­കേ­ട്ട ഉ­ത്സ­വ­മാ­ണി­ത് പൊ­യ്­കു­തി­ര­ളു­മാ­യു­ള്ള സം­ഘ­ങ്ങള്‍ ഇ­ന്ന­ലെ മ­മ്പു­റം മ­ഖാം, മു­ട്ടി­ച്ചി­റ മ­ഖാം തു­ട­ങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലെ­ത്തി കാ­ണി­ക്ക സ­മര്‍­പ്പി­ച്ച ശേ­ഷ­മാ­ണ് ക്ഷേ­ത്ര­ത്തി­ലേ­ക്ക് നീ­ങ്ങി­യ­ത്. മ­മ്പു­റം ത­ങ്ങ­ളാ­ണ് ക­ളി­യാ­ട്ട ഉ­ത്സ­വ­ത്തി­നു­ള്ള ദി­വ­സം നി­ശ്ച­യി­ച്ച് കൊ­ടു­ത്ത­തെ­ന്നാ­ണ് പ­റ­യ­പ്പെ­ടു­ന്ന­ത്. ക­ളി­യാ­ട്ട ഉ­ത്സ­വ­ത്തോ­ട­നു­ബ­ന്ധി­ച്ച് വന്‍ കാര്‍­ഷി­ക ച­ന്ത­ക­ളാ­ണ് ഇ­വി­ടെ ന­ട­ന്ന­ത്. വ­ഴി­യോ­ര­ങ്ങ­ളി­ലും പാ­ട­ത്തും ഒ­ഴി­ഞ്ഞ പ­റ­മ്പു­ക­ളി­ലു­മെ­ല്ലാം ക­ച്ച­വ­ട ­സം­ഘ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ഉ­പ്പ് തൊ­ട്ട് കര്‍­പ്പൂ­രം വ­രെ­യു­ള്ള സാ­ധ­ന­ങ്ങള്‍ ക­ളി­യാ­ട്ട ച­ന്ത­യില്‍ ല­ഭ്യ­മാ­ണെ­ന്നാ­ണ് പ­ഴ­യ­മ­ക്കാ­രു­ടെ ശൈ­ലി. കാ­ല­വര്‍­ഷം തു­ട­ങ്ങു­ന്ന സ­മ­യ­മാ­യ­തി­നാല്‍ കാര്‍­ഷി­ക വി­ത്തു­കള്‍, പ­ണി­യാ­യു­ധ­ങ്ങള്‍ തു­ട­ങ്ങി­യ­വ­യു­ടെ വില്‍­പ­ന­യും സ­ജീ­വ­മാ­യി­രു­ന്നു. ക്ര­മ സ­മാ­ധാ­ന­പാ­ല­ത്തി­നാ­യി വന്‍ പോ­ലീ­സ് സം­ഘ­വും ഉ­ണ്ടാ­യി­രു­ന്നു.­

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم