കണ്ണൂരിലെ പോലീസുകാര്‍ക്ക് സി പി എമ്മിനെ പേടി: ഇ ടി മുഹമ്മദ് ബശീര്‍

മലപ്പുറം: കണ്ണൂര്‍ ജില്ലയിലെ പല പോലീസുദ്യോഗസ്ഥരെയും സി പി എം ഭയപ്പെടുത്തി വെച്ചിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇന്നലെ മലപ്പുറത്ത്് ചേര്‍ന്ന മുസ്‌ലിംലീഗ് സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും എം എല്‍ എമാരുടെയും സംയുക്തയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സി പി എം നേതൃത്വത്തെ പുറത്തു കൊണ്ടു വരണം.
ഷുക്കൂര്‍ വധത്തില്‍ പോലീസ് അന്വേഷണത്തിന് ഗൗരവം പോര. ഈ കേസില്‍ മുഖ്യപ്രതികള്‍ ഇനിയും പിടിയിലായിട്ടില്ല. പലരും പോലീസുമായുണ്ടാക്കിയ അഡ്ജസ്റ്റ്‌മെന്റ് പ്രകാരം കീഴടങ്ങുകയാണുണ്ടായത്. ഷൂക്കൂര്‍ വധക്കേസില്‍ നടപടിക്രമങ്ങള്‍ ഇനിയും വൈകരുത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിക്കാന്‍ ഡി വൈ എസ് പി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന സി പി എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനെതിരെ ക്രിമിനല്‍ കേസെടുക്കണം. ജയരാജനായി കേരളത്തില്‍ മറ്റൊരു നിയമമില്ല. തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കാന്‍ ഇത് കാരണമാകും. മന്ത്രിമാരുടെയും നിയമസഭാ അംഗങ്ങളുടെയും പ്രവര്‍ത്തനം വളരെ മികച്ചതാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മേയ് 30 മുതല്‍ ജൂണ്‍ 10 വരെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലും ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കും. ജൂണ്‍ ഒന്നു മുതല്‍ ജൂലായ് മുപ്പത് വരെ പാര്‍ട്ടിക്യാമ്പുകള്‍ നടത്തും. പാരിസ്ഥിതിക, മനുഷ്യാവകാശ, സാമൂഹ്യ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ അജണ്ട നിശ്ചയിക്കുന്നതിന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം ഐ തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി, കെ എന്‍ എ ഖാദര്‍ എം എല്‍ എ തുടങ്ങിയവരടങ്ങിയ സബ് കമ്മിറ്റിയെ നിയോഗിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

English Summery
Kannur police feared CPIM: ET Muhammed Basheer 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم