ചികിത്സയെന്ന മാറാരോഗം- ഭാഗം 3


പ്പറേഷന്‍ കൂടാതെ തന്നെ ഹൃദ്‌രോഗം വൈറ്റമിന്‍ സി (Vitamin-C) ഉപയോഗിച്ച് മാറ്റാം എന്നുള്ളതിന് 1994-ല്‍ തന്നെ അമേരിക്കയില്‍ പാറ്റന്റ് എടുത്തിട്ടുണ്ട്. (U S Patent No : 5278189). ഇത് വളരെ ഫലപ്രദമാണെന്നതിന് തുടര്‍ന്നുവന്ന പല പഠനങ്ങളും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പുതിയ പുതിയ ഉപകരണങ്ങള്‍ വഴിയും വമ്പിച്ച മരുന്നുവില്‍പ്പനയും വഴി ലഭിക്കുന്ന വന്‍ ലാഭം ആര്‍ക്കും തങ്ങളുടെ ഒത്താശയില്ലാതെ ലഭിക്കുന്ന വൈറ്റമിന്‍ സി കൊണ്ട് മുടങ്ങാതിരിക്കാനാണ് അമേരിക്ക ഇന്ന് ശ്രദ്ധിക്കുന്നത്. കൂട്ടിലിട്ട് വളര്‍ത്തുന്ന കാര്യമായ എക്‌സര്‍സൈസ് ഒന്നും കിട്ടാത്ത മാംസം ധാരാളം തീറ്റുന്ന മൃഗങ്ങള്‍ക്കെന്താ ഹാര്‍ട്ട് അറ്റാക്ക് വരാത്തത് ? അവയുടെ കൊളസ്‌ട്രോള്‍ ലവല്‍ പരിശോധിച്ചാല്‍ പലപ്പോഴും 500-600 mg/dl  ഉണ്ടായിട്ടും അവര്‍ക്ക് പ്രശ്‌നമോ രോഗമോ ഇല്ല. മനുഷ്യന് മാത്രമെന്തേ ഇങ്ങനെയൊരു രോഗം? യഥാര്‍ത്ഥത്തില്‍ വൈറ്റമിന്‍ സി കുറയുമ്പോളാണ് പ്രശ്‌നമെന്നാണ് ഈ പക്ഷക്കാര്‍ പറയുന്നത്. ധമനികളുടെ നിര്‍മ്മിതിയിലെ അടിസ്ഥാനഘടകങ്ങളാണ് കൊളാജനും ഇലാസ്റ്റിനും. കൊളാജന്റെ പ്രധാനഘടകങ്ങള്‍ വൈറ്റമിന്‍ സി, ലൈസീന്‍, പ്രോലീന്‍ എന്നിവയാണ്.
ലൈസീനും പ്രോലീനും കോണ്‍ക്രീറ്റിലെ കമ്പികളാണെങ്കില്‍ കൊളാജന്‍ സിമന്റാണ്. ശാരീരിക- മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈറ്റമിന്‍ സി ധാരാളമായി ഉപയോഗിക്കപ്പെടുന്നു.(വൈറ്റമിന്‍ സി ക്ക് മിസ്സിംഗ് സ്ട്രസ്സ് ഹോര്‍മോണ്‍ എന്ന ഒരോമനപ്പേരുണ്ട്) മനുഷ്യശരീരത്തില്‍ മൊത്തമുള്ള രക്തക്കുഴലുകള്‍ക്ക് ഒരു ലക്ഷം കിലോമീറ്ററിനടുത്തു നീളംവരും. ഇതില്‍ ഹൃദയത്തോടടുത്തു കിടക്കുന്നവയിലാണ് ഏറ്റവും കൂടുതല്‍ സ്ട്രസ്സ്(സംഘര്‍ഷം) വരുന്നത്. അതുകൊണ്ടുതന്നെ അവിടെയാണ്
തേയ്മാനവും വരുന്നത്. വൈറ്റമിന്‍ സി കുറഞ്ഞ് വിള്ളാനും പൊട്ടാനും തുടങ്ങുമ്പോള്‍ (Lesions) ഇതിനെഅടക്കാന്‍ ശരീരം സ്വയം ചെയ്യുന്ന രക്ഷാപ്രവര്‍ത്തനമാണ് അമിതമായാല്‍ അമൃതും വിഷം എന്ന കണക്കെ ബ്ലോക്കായി മാറുന്നത്. മനുഷ്യന്‍, ഗിനിപ്പന്നി തുടങ്ങി വളരെച്ചുരുക്കം ജീവികളൊഴിച്ച് ബാക്കിയെല്ലാ മൃഗങ്ങള്‍ക്കും അന്നജത്തെ ശരീരാവശ്യാനുസാരം വൈറ്റമിന്‍ സി ആക്കി മാറ്റാന്‍ കഴിയും. 70 കിലോ തൂക്കമുള്ള ഒരു മൃഗം ഭക്ഷണത്തിലൂടെ നേരിട്ട് കിട്ടുന്നതിനു പുറമേ ദിവസം 11 ഗ്രാമോളം വൈറ്റമിന്‍ സി ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിനാവശ്യമായ ഉല്‍പ്രേരകം L-Gulonolactone Oxidase(GLO)മനുഷ്യന് ശരീരത്തിനകത്ത് ഉണ്ടാക്കാന്‍ പറ്റാത്തതിനാല്‍ വൈറ്റമിന്‍ സി യ്ക്ക് ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരുന്നു.
ഭക്ഷണത്തിലൂടെ വൈറ്റമിന്‍ സി ആവശ്യത്തിന് കിട്ടാതെ വരുമ്പോഴാണാണ് ഗതികെട്ട ശരീരം സുലഭമായ കൊഴുപ്പിനെആശ്രയിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്കും വിനിയോഗിക്കുക വഴി വിറ്റാമിന്‍ സി നഷ്ടപ്പെട്ട് കമ്പികള്‍ (പ്രോലീന്‍, ലൈസീന്‍) പുറത്തായിരിക്കുന്ന വിള്ളലിനെലൈസീനും പ്രോലീനുമായി ബൈന്റിംഗ് ശേഷിയുള്ള കൊളസ്‌ട്രോളിനെ (Lipoprotien-A) ഉപയോഗിച്ച് റിപ്പയര്‍ ചെയ്യുന്നത് ഇത് കാലേണ കട്ടിച്ച് പ്ലാക്കും ബ്ലോക്കുമാകുന്നു. GLOസ്വയം ഉണ്ടാക്കാന്‍ കഴിവുള്ള മൃഗങ്ങള്‍ ആവശ്യാനുസരണം വൈറ്റമിന്‍ സി അന്നജത്തെ ഉപയോഗിച്ച് സൃഷ്ടിക്കുന്നതിനാല്‍ അവയുടെ ഹൃദയധമനികളില്‍ ക്ഷതം (Lesions) ഉണ്ടാകുന്നില്ല.
അതുകൊണ്ടുതന്നെ ബ്ലോക്കും അറ്റാക്കുമില്ല. അന്നജത്തെ നല്ലൊരളവില്‍ വിറ്റാമിന്‍ സി ആക്കി മാറ്റുന്നതിനാല്‍ മൃഗങ്ങള്‍ക്ക് പ്രമേഹവുമില്ല. വൈറ്റമിന്‍ സി ആവശ്യാനുസരണം കൊടുക്കുന്നതിനു പകരം കൊളസ്‌ട്രോളിന്റെ താല്‍ക്കാലിക തേപ്പിനെഇളക്കിക്കളഞ്ഞാല്‍ അതു തരുന്ന ഫലം എന്തായിരിക്കും. എന്നാണ് വൈറ്റമിന്‍ സി പക്ഷക്കാരുടെ ചോദ്യം.
മനുഷ്യന്റെ ഒരുദിവസത്തേക്ക് ആവശ്യമായ വൈറ്റമിന്‍ സി യുടെ അളവ് (RDA) പരമാവധി 75 മില്ലിഗ്രാം ആണെന്നാണ് അലോപ്പതി കണക്ക്. എങ്കില്‍ മൃഗങ്ങളെന്തിന് നിത്യേന11 ഗ്രാമോളം വൈറ്റമിന്‍ സി ശരീരത്തിന് അകത്തു നിര്‍മ്മിക്കുകയും ആറോഴു ഗ്രാമെങ്കിലും ഭക്ഷണത്തിലൂടെയും ഉപയോഗിക്കുന്നു ? ഇതിലും വളരെ കൂടിയ (നിത്യേന40-50 ഗ്രാം വരെ) ഡോസില്‍ നിശ്ചിത കാലയളവില്‍ മനുഷ്യര്‍ക്ക് നല്‍കി
നടത്തിയ പരീക്ഷണങ്ങളിലും വൈറ്റമിന്‍ സി കിഡ്‌നിക്കോ ലിവറിനോ ഒന്നും ഒരു ദോഷവും വരുത്തുന്നില്ലെന്ന് അവര്‍ പരീക്ഷണത്തെളിവുകള്‍ നിരത്തി അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും കച്ചവടക്കണ്ണോടെ മാത്രം എല്ലാം നോക്കിക്കാണുന്ന ഈ കാലത്ത് അവരുടെ ഗര്‍ജ്ജനങ്ങള്‍ വെറും വനരോദനങ്ങളാകുന്നു. നമ്മുടെ ശരീരം ഈ ഭുമിയുടെ ഭാഗംതന്നെയാണെന്നിരിക്കെ അതിനു സംഭവിക്കുന്ന ക്ഷയ-ക്ഷതങ്ങള്‍ക്ക് ഭുമിയില്‍ത്തന്നെ പരിഹാരം തേടുക എന്നത് തന്നെയാണ് ആത്യന്തികമായി ശരി. ഭൂമിയിലെ എല്ലാ സസ്യലതാദികള്‍ക്കും ഭൈഷജ്യഗുണമുണ്ട്. അതില്‍ താരതമ്യേനഗുണഫലം കൂടിയവയും
ദോഷം കുറഞ്ഞവയും മരുന്നായും ഭക്ഷണമായും ഉപയോഗിക്കുന്നു. ഒരേ സാധനം തന്നെ ആവശ്യത്തിന്റെ തോത് പരിഗണിച്ച് രൂക്ഷമായി കൃത്യമായ ഇടവേളകളില്‍ നല്‍കുമ്പോള്‍ മരുന്നായും ലഘുവായി നല്‍കുമ്പോള്‍ ഭക്ഷണമായും വിളിക്കപ്പെടുന്നു.(പ്രഷറും ഷുഗറും താഴ്ന്ന് അവശനിലയില്‍ കിടക്കുന്നവന് നല്‍കുന്ന ഉപ്പിട്ട കഞ്ഞിവെള്ളം ഒരര്‍ത്ഥത്തില്‍ ജീവന്‍രക്ഷാ ഔഷധമാണ്.)
നമ്മില്‍ ലീനമായിരിക്കുന്ന പ്രാണന്‍ തന്നെയാണ് നമ്മുടെ പ്രതിരോധ ശേഷിയുടെ അടിത്തറ. ഭൂമിയുടേയും ഭൂമിയിലേയും ജീവിതത്തിന് ഒരു താളക്രമവും യമനിയമവും നിലനില്‍ക്കുന്നുണ്ട്. അതിനു വിഗ്നമാവാതെ നമുക്ക് മുന്നോട്ടുപോകാമെങ്കില്‍ രോഗസാധ്യത വളരെ വിരളം. അഥവാ രോഗിയായിപ്പോയാല്‍ രോഗശാന്തിയും വളരെ എളുപ്പം. താളത്തിനൊത്ത് പോകുമ്പോള്‍ നമ്മുടെ പ്രാണശക്തിയും വളരെ മികച്ച നിലവാരത്തിലായിരുക്കും. നാം താളഭംഗം വീണ്ടുവീണ്ടും വരുത്തുമ്പോള്‍ പ്രാണന്റെ (പ്രതിരോധ ശേഷിയുടെ) പ്രതികരണവും ചിലപ്പോള്‍ മേല്‍പ്പറഞ്ഞപോലെ അപക്രമമാകുന്നു. പ്രതിരോധപ്രക്രിയ തന്നെ ചിലപ്പോള്‍ നമ്മില്‍ രോഗതുല്യമായ ഫലം ഉളവാക്കാം. ചിലപ്പോള്‍ പ്രതിരോധശേഷി ഒരുതരം നിസ്സംഗത  (Hanging) കൈവരിക്കുകയും അതു തല്‍ക്കാലം ഗുണം തോന്നുന്നതു കൂടിയാണെങ്കില്‍ നാം അറിയാതെ നമ്മുടെ ഒത്താശയോടെ രോഗം അതിന്റെ കാഠിന്യത്തിലെത്തുകയും ചെയ്‌തേക്കാം. ഇത്തരം ഘട്ടങ്ങളിലൊക്കെയാണ് മരുന്ന് നല്‍കി ചികിത്സിക്കേണ്ടിവരുന്നത്. മരുന്ന് എന്നു നാം വിളിക്കുന്ന വസ്തു നമുക്ക് സുപരിചിതവും നിത്യഭക്ഷണത്തിന്റെ ഭാഗവുമാണെങ്കില്‍ പ്പോലും രൂക്ഷമായ അളവിലും ഗുണത്തിലുമായിരിക്കും രോഗാവസ്ഥയില്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ നാം എത്തിപ്പെട്ട പ്രത്യേകശാരീരിക അവസ്ഥയില്‍ ഇത് പ്രത്യേകമായ ചില ഗുണങ്ങള്‍ നല്‍കുമെങ്കിലും ഈഅളവിലും രൂക്ഷതയിലും അതില്‍ ചിലതെങ്കിലും ഏതെങ്കിലും ദോഷം ചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. ആക്ഷനുള്ള എന്തിനു റിയാക്ഷനുമുണ്ട്, റിയാക്ഷനില്ലെങ്കില്‍ ആക്ഷനുമില്ല. ഇതിന് ഇന്ന ചികിത്സാരീതി എന്ന വ്യത്യാസമില്ല. പെട്ടെന്ന് ഗുണം ചെയ്യുന്നതിന്റെ ദോഷവും അങ്ങിനെത്തന്നെ. ഗുണം തന്നെ തുക്കെയാണെങ്കില്‍ ദോഷം ഇന്നതിനാലാണെന്ന് നമുക്ക് തിരിച്ചറിയാത്തത്ര വൈകിയാ യിരിക്കാം എന്നുമാത്രം. ചുരുക്കിപ്പറഞ്ഞാല്‍ നാം ഭക്ഷണം എന്നരീതിയില്‍ ഉപയോഗിക്കേണ്ടുന്ന പ്രകൃതി വിഭവങ്ങളെ മരുന്ന് എന്ന രീതിയില്‍ അഥവാ കഠിനവും രൂക്ഷവുമായി ഉപയോഗിക്കേണ്ട അവസ്ഥാ വിശേഷം നാം ഉണ്ടാക്കാതെ നോക്കിയാല്‍ നമുക്ക് നന്ന്. ഇത് പറയുന്നതുപോലെ എളുപ്പമല്ലാതിരിക്കെ മറ്റെന്തെങ്കിലും പോംവഴി നമുക്കുമുമ്പെ ജീവിച്ചവര്‍, ചിന്തിച്ചവര്‍ കയ്യാളിയിട്ടുണ്ടോ ? അത് വിജയകരമായതാണെങ്കില്‍ കാലത്തെ അതിജീവിക്കും. അങ്ങിനെവല്ലതുമുണ്ടോ? ഉണ്ട് ! ലോകത്തെ ആരോഗ്യത്തിലും അതുകൊണ്ടുതന്നെ ജനസംഖ്യയിലും ആയുസ്സിലും മികച്ചുനില്‍ക്കുന്ന ചൈനയില്‍. പ്രാചീന(ഈ വാക്കില്‍ തന്നെ ചീനയുണ്ട്)കാലംതൊട്ടേ അറിവിലും ടെക്‌നോളജിയിലും മികച്ചുനിന്നിരുന്ന ചൈനയില്‍ അക്വു-പങ്ചര്‍ എന്ന ചികിത്സാരീതിയുണ്ട്. അക്വു-പങ്ചര്‍ പറയുന്നു 'മാറാരോഗങ്ങളെന്നൊന്നില്ല, മറിച്ച് മാറ്റാരോഗങ്ങളല്ലാതെ' എന്ന്.പ്രാചീനമായ എല്ലാ ചികിത്സാരീതികളിലുമെന്നപോലെ അക്വു-പങ്ചറിലും പഞ്ചഭൂതപ്രാണോര്‍ജ്ജ സിദ്ധാന്തം തന്നെയാണ് അടിസ്ഥാനമാക്കുന്നത്. എന്നാല്‍ മറ്റുചികിത്സകളില്‍ ശാരീരികവ്യതിയാനങ്ങളെ (രോഗങ്ങളേയും രോഗനിദാനങ്ങളേയും) ചികിത്സിക്കാന്‍ പുറമേ നിന്നുള്ള രാസജൈവപദാര്‍ത്ഥങ്ങളെ ശക്തമായ അളവില്‍ മരുന്നായി നല്‍കുമ്പോള്‍ അക്വു-പങ്ചറിന്റെ രീതി തികച്ചും വിഭിന്നമാണ്. അക്വു-പങ്ചര്‍ രോഗചികിത്സക്ക് നമ്മുടെ ജീവശക്തിയെ അഥവാ പ്രാണോര്‍ജ്ജത്തെ നേരിട്ടാണ് ഉപയോഗപ്പെടുത്തുന്നത്. എത്ര ശക്തമായ ശരീരവും ജീവന്‍ ഭാഗികമോ പൂര്‍ണ്ണമോ ആയി നഷ്ടപ്പെട്ടാല്‍ ആ ഭാഗം അന്യജീവികള്‍ ഭക്ഷണത്തിനുപയോഗിക്കുകയും അതുവഴി ചീഞ്ഞ്‌പോകുന്നതും നാം കാണുന്നു. അതുപോലെ ഒരു ശരീരത്തില്‍ ജീവന്റെ അംശം ബാക്കിയുള്ളിടത്തോളം ശരിയായ വിധം സഹായം കിട്ടിയാല്‍ തിരിച്ചുവരവിന് (പുനരുജ്ജീവനത്തിന്) പ്രാപ്തി നേടുന്നതും നമുക്കറിയാം.
അക്വു-പങ്ചര്‍ തത്വമനുസരിച്ച് ശരീരത്തിലെ പന്ത്രണ്ട് പ്രധാനആന്തരിക അവയവങ്ങളുടെ പ്രാണോര്‍ജ്ജ നിലയില്‍ ബാഹ്യമോ ആന്തരികമോ ആയ കാരണങ്ങളാല്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗങ്ങളാകാനോ രോഗങ്ങള്‍ വരാനോ നിദാനമാകുന്നത്. അതായത് ഊര്‍ജ്ജവ്യതിയാനത്താല്‍ മേല്‍പ്പറഞ്ഞ അവയവങ്ങള്‍ക്ക് സംഭവിക്കുന്ന പ്രവര്‍ത്തനഅപാകത സ്വയം രോഗമായി അനുഭവപ്പെടുകയോ പ്രതിരോധ ശേഷി താറുമാറാകുക വഴി പുറമേ നിന്നുള്ള ആക്രമണങ്ങള്‍ക്ക് (രോഗകാരികളാലും മറ്റും) വ്യക്തിയെ വിധേയമാക്കുകയോ ചെയ്യുന്നു. ഓരോ അവയവത്തിന്റെയും ഊര്‍ജ്ജപ്രവാഹത്തിന് ശരീരത്തില്‍ പ്രത്യേകമായ ചാനലുകളും ഈ ചാനലുകളിലെല്ലാം മര്‍മ്മബിന്ദുക്കളും  (Vital Points)  ഉണ്ട്. ഈ മര്‍മ്മബിന്ദുക്കളില്‍ Acus സൂചി ഉപയോഗിച്ച്  Puncture   (കുത്തിയിറക്കുക) ചെയ്യുക വഴി അതാതു ചാനലിലെ ഊര്‍ജ്ജനിലയെ സമതുലനപ്പെടുത്തി രോഗമുക്തിയിലെത്തിക്കുകയാണ് അക്വുപങ്ചറിന്റെ രീതി. ഇതിന് മുടിനാരിനേക്കാള്‍ വണ്ണംകുറഞ്ഞ സൂചികള്‍ ഒട്ടുംവേദനയില്ലാതെ കുത്തി അക്വു തെറാപ്പിസ്റ്റ് ചികിത്സിക്കുന്നു. രോഗത്തിനടിപ്പെടുന്നതും രോഗമുക്തി തേടുന്നതും പ്രധാനമായും ശരീരമാണല്ലോ, അതുകൊണ്ടുതന്നെ ശരീരത്തിന്റെ റിപ്പയറിംഗിന് ശരീരത്തെ നിര്‍മ്മിച്ച ഘടകങ്ങളെ ഉപയോഗിക്കേണ്ടതുണ്ട്. ശരീരത്തിലെ തേയ്മാനങ്ങളെ തീര്‍ക്കാനും കോശങ്ങളുടെ നിര്‍മ്മിതിക്കും ഉപയോഗിച്ച ഘടകങ്ങള്‍ അഥവാ പോഷകങ്ങള്‍ അക്വുപങ്ചര്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്നും കണ്ടെത്തുന്നു. പോഷക സമ്പുഷ്ടമായ ആഹാരവും അതിനെശരിയാംവണ്ണം ഉപയോഗിപ്പിക്കുന്ന അക്വുപങ്ചറുമുണ്ടെങ്കില്‍ ഏതു രോഗവും മരുന്നില്ലാതെ മാറ്റാം എന്ന് സാരം. രോഗങ്ങളും ചികിത്സകളും എല്ലാകാലത്തും മനുഷ്യനെസംബന്ധിച്ചിടത്തോളം ഒരു പ്രധാനവിഷയം തന്നെയായിരുന്നിട്ടും അന്നുതൊട്ടിന്നോളം തലപുകഞ്ഞ് ആലോചിച്ചിട്ടും ഇന്നും രോഗങ്ങളും രോഗികളും നിലനില്‍ക്കുകതന്നെ ചെയ്യുന്നു. രോഗങ്ങള്‍ വരാതെ നോക്കുകയെന്നതാണ് ഒരുതരം ചികിത്സയേയും ആശ്രയിക്കാതിരിക്കാനുള്ള വഴി. ഇതിനാകട്ടെ മാനസികപ്രക്ഷുബ്ധതകളേയും ആക്രാന്തത്തേയും നിയന്ത്രിക്കാനുള്ള കരുത്താണ്,
അതിനുള്ള പരിശീലനമാണ് വേണ്ടത്. ഏതു കാര്യവും ഒട്ടും ഏറാതെയും ഒട്ടും കുറയാതെയും മധ്യമമായി നിയന്ത്രിച്ചാല്‍ നല്ലൊരു പരിധിവരെ അരോഗിയായി ജീവിക്കാം. മനുഷ്യന്‍ ഭൗതികതയിലേക്കും ശരീരത്തിലേക്കും മാത്രമായി ശ്രദ്ധയൂന്നുന്നത് നിര്‍ത്താത്തിടത്തോളം കാലം കച്ചവടക്കുറുക്കന്മാര്‍ നമ്മെ പേടിപ്പിച്ച് വിധേയപ്പെടുത്തിക്കൊണ്ടേയിരിക്കും. കഴുതയായിട്ടാണെങ്കിലും ആയിരം കൊല്ലം ജീവിക്കണമെന്ന അത്യാഗ്രഹം വിട്ട് അല്‍പ്പകാലത്തേക്കാണെങ്കിലും തലച്ചോറു പയോഗിക്കുന്ന മനുഷ്യനായി ജീവിക്കണം എന്ന് നാം ശപഥം ചെയ്താല്‍ ചികിത്സാബിസിനസ് ക്ഷയിക്കാന്‍ തുടങ്ങും. അതോടെ നമ്മുടെ പിന്‍തലമുറക്കെങ്കിലും
ആരോഗ്യവും ആയുസ്സുമുള്ളവരായി ജീവിക്കാം. പക്ഷെ ഒരുപാടു ചോദ്യങ്ങള്‍ അപ്പോളും ബാക്കി നില്‍ക്കുന്നു. വെറുതെ തിന്നും കുടിച്ചും ഉറങ്ങിയും രമിച്ചും കാലംകഴിക്കാന്‍ ചിന്താശേഷിയോ വിചിന്തനപ്രാപ്തിയോ ഒന്നും ആവശ്യമില്ല. ഭൂമിയില്‍ മനുഷ്യര്‍ ജനിക്കുന്നതിന് കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പെ ജീവിതം തുടങ്ങിയവയുടെ പരമ്പരകള്‍ ഇന്നും തിന്നും കുടിച്ചും ഉറങ്ങിയും സന്താനോല്‍പ്പാദനം നടത്തിയും കഴിഞ്ഞുവരുന്നുണ്ട്. (ഡാര്‍വിന്‍ സായിപ്പിന്റെ പരിണാമസിദ്ധാന്തം ഇന്ന്
രാഹുകേതുക്കളുടെ നിലവാരത്തിലാണ് പരിഗണിക്കപ്പെടുന്നത്). ഇത്രയൊക്കെയേ നരനും ചെയ്യാനുള്ളുവെങ്കില്‍ ഇവനെന്തിന് മനനം ചെയ്ത് മനുഷ്യനാകണം? ഭൂമിയിലങ്ങ് ജീവിച്ചുതീര്‍ക്കാന്‍ (ഒന്നിലധികം ജന്മങ്ങള്‍ ഉണ്ടെങ്കില്‍ തന്നെയും) ഒരു ഉറുമ്പിന്റെയോ പാറ്റ(കൂറ)യുടേയോ ബുദ്ധിതന്നെ ധാരാളം. ശരീരത്തിന്റെയും മനസ്സിന്റെയും സുജീവനത്തിന് ഭൂമിയുടേയും പ്രകൃതിയുടേയും താളത്തിലേക്കും തനിമയിലേക്കും മടങ്ങുംതോറുമാണ് ഗുണവും ആശ്വാസവും കാണുന്നതെങ്കില്‍ തന്നെയും ആത്യന്തികമായി നാം അപ്പോഴും എത്തുന്നത് മേല്‍പ്പറഞ്ഞ മനുഷ്യേതര ജീവികള്‍ തലമുറകളായി അനുഭവിച്ചുവരുന്ന സുഖസ്ഥിതിയിലേക്കാണ്. എങ്കില്‍ പിന്നെ മനുഷ്യബുദ്ധിയുടെ, വിവേചനശക്തിയുടെ, ചിന്താശേഷിയുടെ ആവശ്യമെന്ത്? ഭൂമിയുമായി ബന്ധമില്ലാത്ത, ശരീരപ്രസക്തമല്ലാത്ത മറ്റൊരു ലോകത്തേക്കുള്ള പരിശീലനമാണോ ഭൂമിയില്‍ ? അതല്ല ഇതിനും മുമ്പേ മറ്റൊരിടത്തുനിന്ന് കിട്ടിയ
പരിശീലനത്തിന്റെ പരീക്ഷാഹാളാണോ മനുഷ്യന് ഭൂമി? എങ്കില്‍ എന്തിന്? ഇനി നാം എങ്ങോട്ട്? മനുഷ്യമസ്തിഷ്‌കത്തിന് ആഴത്തില്‍ ആലോചിക്കാനും മനസ്സിലാക്കാനും ഉറച്ചതീരുമാനമെടുക്കാനും വിഷയങ്ങള്‍ വേറെയുണ്ടെന്ന് സാരം ഇനിയും നമുക്ക് ശരീരസുഖത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന പാമരത്തത്തില്‍ നിന്ന് ഉയര്‍ന്ന് ചിന്തിച്ചു തുടങ്ങാം. കിട്ടിയ ജന്മം മനുഷ്യജന്മമാക്കാം, നരജന്മമല്ല.                                                                          

Dr. Rasheed Husain
ഡോ: റഷീദ് ഹുസൈന്‍. ടി.
MBBS, MD
(കൊളംബോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും
MD(OM) കഴിഞ്ഞ ലേഖകന്‍
ഓര്‍ത്തോമോളിക്യുലാര്‍ മെഡിസിനില്‍
പി.എച്ച്.ഡി ചെയ്തുവരുന്നു)




1 Comments

  1. Add 'pa' ഇതിന് ഇന്ന ചികിത്സാരീതി എന്ന വ്യത്യാസമില്ല. പെട്ടെന്ന് ഗുണം ചെയ്യുന്നതിന്റെ ദോഷവും അങ്ങിനെത്തന്നെ. ഗുണം തന്നെ......തുക്കെ യാണെങ്കില്‍ ദോഷം

    ReplyDelete

Post a Comment

Previous Post Next Post